ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല

ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചി ജെഎഫ്എംസി കോടതിയാണ് ജാമ്യം തള്ളിയത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് ജാമ്യം തള്ളിയത്.

രണ്ടുദിവസം മുമ്പ് വീണ നട്ടെല്ലിന് പരിക്കുണ്ടെന്നും പ്രതിഭാഗം അറിയിച്ചിരുന്നു. ജാമ്യ ഹര്‍ജിയെ എതിര്‍ത്താണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്. ഗൗരവമേറിയ കുറ്റമാണ് പ്രതി ചെയ്തത്. മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയാവുംവരെ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആരോപണം വ്യാജമാണെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. ബി. രാമന്‍പിള്ള വാദിച്ചത്.
ഹണി റോസിന്റെ പരാതി എന്തുകൊണ്ട് വൈകിയെന്ന് പോലീസ് അന്വേഷിച്ചില്ല. പരാതി കിട്ടിയ ഉടന്‍ തന്നെ പോലീസ് വയനാട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തു. ബോബി അശ്ലീല പരാമര്‍ശം നടത്തിയില്ലെന്നും കുന്തിദേവി പരാമര്‍ശം അശ്ലീലമല്ലെന്നും പ്രതിഭാഗം വാദിച്ചു.

നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയെ തുടര്‍ന്ന് ഇന്നലെയാണ് ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായത്. വയനാട് പോയി രാവിലെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ഇന്നലെ കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ച ശേഷമാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.